Saturday, October 13, 2012

എമെര്‍ജിങ്ങ് പ്രവാസം




മറക്കാം നമുക്കീ പദവും
പദം തന്ന നോവും
കെടാതെ കാക്കാമിരുള്താണ്ടുവാനമ്മ
അബ്ദങ്ങള്മുമ്പേ കത്തിച്ച കൈചൂട്ട്.

ഉച്ചിയിലേക്കുരുട്ടിയ കല്ലുകളൊന്നുമേ
ഭ്രാന്തന്റെ കല്ലായ് ഗണിച്ചതില്ലാരുമേ..
കാമമേഘങ്ങള്തീണ്ടുന്ന കല്ലുകള്
മോഹവ്യാമോഹങ്ങള്തന്ബിംബങ്ങള്.
മലമുകളിലിന്നുമാ കല്ലിന്നുടമ
ചാപിള്ളകള്തന്പ്രതീകം..!!

മരുക്കടലില്നീന്താനറിയണം
മരുമണ്ണ് തിന്ന് വിശപ്പകറ്റാനും.
മനഃചിത്രങ്ങള്മണലിട്ടു മൂടണം
മിഴി നിറയാതെ നോക്കണമൊരിക്കലും.

നവാവിര്ഭാവങ്ങളിലൂടുണരുന്ന നാട്ടില്
നവജാതരെങ്കിലും കൊത്തുമോ കതിരുകള്‍.?
ദേശാടനക്കിളികള്കൊയ്ത വയലുകളില്
പതിര് തിരയുവാനാകുമോയിനിയും തലവിധി?
ഒരു കൈച്ചൂട്ടിന്വെളിച്ചത്തില്
ഒരു ജീവിതം നടന്ന് തീര്ത്തവര്
പടരുമിരുട്ടിലേക്കിനിയുമില്ലൊരു
തുമ്പോലത്തുമ്പും കത്തിച്ച് നീട്ടുവാന്‍.


ചിത്രം - കടപ്പാട് : ഗൂഗിള്‍ ഇമേജ്