Saturday, November 15, 2014

ദീര്‍ യാസീന്‍
















ഗാസാ.....
വര്‍ഗ്ഗീയതയും വംശീയതയും
രാഷ്ട്രീയവും സാമ്രാജ്യത്വവും
പകുത്തെടുത്ത ഭൂപടത്തിന്‍റെ
ഒരു തലക്കലാണ് ഞാന്‍...


ഗാസാ....
നിന്‍റെ കരള്‍ വേവുന്ന ഗന്ധം
എന്‍റെ ചിന്തകളെ കാര്‍ന്ന് തിന്നുന്നു,
നിന്‍റെ തെരുവിലെ ഉണങ്ങിയ രക്തം
എന്‍റെ സിരകളെ നിശ്ചലമാക്കുന്നു.
നിര്‍ലജ്ജം പറയട്ടെ; ലജ്ജയുണ്ടെന്‍
ഭരണകൂടം നിനക്കിട്ട വിലയോര്‍ത്ത്.
ഭൂപടത്തിന്‍റെയൊരു കോണില്‍ നിന്ന്‍
കാല്‍വരിയിലെ നക്ഷത്രമായ് ഉദിച്ചതല്ലവര്‍
നിന്‍റെ പൈതങ്ങളെ ചുട്ട് തിന്നുന്നവരുടെ
നിന്‍റെ വീഥികള്‍ രക്തപങ്കിലമാക്കുന്നവരുടെ
ഉത്പന്നമല്ലോ അവര്‍....!!
ധര്‍മ്മാധര്‍മ്മങ്ങളുടെ വേര്‍തിരിവത്രെ മഹാഭാരതം
രാമായണം നീതിബോധത്തിന്‍റെ വിളംഭരവും
താളുകളിലൊതുങ്ങിയ ധര്‍മ്മാധര്‍മ്മ-നീതികള്‍
കയ്യൂക്കുള്ളവന്റെ കയ്യിലെ ചൂഷണയന്ത്രവും.


ഗാസാ....
ചിതറിത്തെറിച്ച ഉറ്റവരുടെ കബന്ധങ്ങളില്‍
കഫന്‍തുണിക്കൊപ്പം വെയ്ക്കാനൊരു തുള്ളി
കണ്ണുനീരും , തൊണ്ടയിടറിയൊരു പ്രാര്‍ത്ഥനയും
വ്രതശുദ്ധിയോടെ നിനക്ക് വേണ്ടി.....